Monday, August 1, 2011

മൊബൈല്‍ യാത്ര

ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് മിസ്റ്റര്‍ അപ്പുക്കുട്ടനെ യാണ്.
അപ്പുക്കുട്ടന്‍ നന്നായി ടെസ്റ്റ്‌ ചെയ്യും.ഒരു ചെറിയ കാര്യം കോമ്പ്രമൈസ് ചെയ്യനെമെങ്കില്‍ ചിലപ്പോള്‍ ചില്ലറ കൊടുക്കേണ്ടിവരും.അല്ലെങ്ങില്‍ ഫിക്സ് ഫെയില്‍ ഇട്ടു കൊല്ലും.

പുള്ളിക്ക് ഒരു വീക്നെസ് ഉണ്ട് ,ഫോണ്‍ വന്നാല്‍ ദിശയറിയാതെ നടക്കും.
ഒരു ദിവസം നാട്ടില്‍ ഒരു സുഹൃത്തിന്റെ ഫോണ്‍ വന്നു
സംസാരിച്ചു സംസാരിച്ചു പുള്ളി ഏതോ കിണറ്റില്‍ പോയി ചാടിയത്രേ
ഭാഗ്യംകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.

സംഭവം 2

ഞാനും രാജപ്പനും കൂടി ബൈക്കില്‍ വരുകയാണ്.കാക്കനാട് ജങ്ക്ഷനില്‍ ഒരാള്‍ ഫോണ്‍ വിളിച്ചു നില്‍ക്കുന്നു.ടൈയ്യും ടാഗുമെല്ലാം ഉണ്ട്.ഞങ്ങള്‍ അയാളുടെ അടുത്തേക്ക് പോയി.

രാജപ്പന്‍ :"ഓ ഇത് നമ്മുടെ അപ്പുക്കുട്ടനാടാ ,വല്ല സുഹൃത്തുകളും ഫോണ്‍ വിളിച്ചു കാണും ..പാവം നന്നായി ക്ഷീണിച്ചിട്ടുണ്ട്"

ഒരു തോണ്ടല്‍ തോണ്ടി , പുള്ളിഞ്ഞങ്ങളുടെ കൈക്ക് തട്ടി.
വീണ്ടും ഒരു തോണ്ടല്‍ .
പുള്ളി ഞെട്ടിക്കൊണ്ടു ചുറ്റുമുള്ള സ്ഥലം നോക്കി.
കണ്ണ് തുറുപ്പിച്ചു പുരികം ചുളിച്ചു ചോദിച്ചു.
"ഞാന്‍ ...ഞാന്‍ എവിടെയാ"
ആകെ വിയര്‍ത്തു ഒലിക്കുന്നുണ്ടായിരുന്നു.
ഇന്‍ഫോ പാര്‍ക്ക് മുതല്‍ കാക്കനാട് വരെ നടന്നെത്തണ്ടേ.
അടുത്ത് നിര്‍ത്തിയ ബസിലെ ഒരു ഡ്രൈവര്‍ പറഞ്ഞു
"നിങ്ങളുടെ ബന്ധുവാണെങ്കില്‍ ഒന്ന് കൂട്ടിക്കൊണ്ടു പോകുമോ"
ഇന്ന് റോഡ്‌ മുഴുവനും ബ്ലോക്ക്‌ ആയിരുന്നു "

No comments:

Post a Comment